Thursday, September 20, 2012

പൌലോസേട്ടന്റെ വിമാനയാത്ര



സ്നേഹിച്ചു വളര്‍ത്തിയ പശുവിനെ ഒരു സുപ്രഭാതത്തില്‍ വില്ക്കുക. എന്നിട്ട് പ്രിയ പത്നിയോട് ചോദിക്കുക എന്റെ കൂടെ വിമാനത്തില്‍ പറക്കാന്‍ നീ പോരുന്നുണ്ടോ? എന്നാല്‍ പറപ്പൂര്‍ കിഴക്കെ അങ്ങാടിയിലെ എടക്കളത്തൂര്‍ പൌലോസ് വിമാനത്തില്‍ യാത്ര പോയെങ്കിലും ഭാര്യ ആ സാഹസത്തിന് തയ്യാറായില്ല. 2006ല്‍ എണ്‍പതു വയസ്സു കഴിഞ്ഞ പൌലോസ് മാര്‍ച്ച് 27നായിരുന്നു ഈ സാഹസിക യാത്ര നടത്തിയത്. രാവിലെ തനിയെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തി അവിടെ നിന്നും കോഴിക്കോട്ടേക്ക് വിമാനം കയറിയ പൌലോസേട്ടന്‍ ഒന്നും സംഭവിക്കാത്തമട്ടില്‍ വൈകുന്നേരം പറപ്പൂരില്‍ ബസ്സിറങ്ങി. 2008ല്‍ ലോകത്തോട് വിട പറഞ്ഞ പിതാവിന്റെ ഓര്‍മ്മളിലേക്ക് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ജോസ് മറക്കാനാകാത്ത ഈ സാഹസിക യാത്രയുടെ കൌണ്ടര്‍ഫോയില്‍ ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുകയാണ്.

No comments:

Post a Comment